Business
കൊച്ചി: പ്രമുഖ ജലസംഭരണ ബ്രാന്‍ഡായ സിന്ടെക്സ് ഉയര്‍ന്ന താപനിലയെ നേരിടാന്‍ രാജ്യത്തെ ആദ്യത്തെ ഇന്‍സുലേറ്റഡ് വാട്ടര്‍ ടാങ്കായ ട്രൂപഫ് പുറത്തിറക്കി.
15 വര്‍ഷത്തെ വാറന്റിയോടുകൂടി ലഭ്യമാകുന്ന ട്രൂപഫ് വാട്ടര്‍ ടാങ്കുകള്‍ 50 എംഎം പോളിയുറിഥേന് ഫോം ഇന്സുലേഷന് ഉപയോഗിച്ചുള്ളതാണ്.കൂടാതെ 100 ശതമാനം വിര്‍ജിന്‍ ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് ഉപയോഗിച്ചു നിര്‍മിച്ച ട്രൂപഫ്, വെള്ളത്തെ കൂടുതല്‍ ശുചിത്വപരവും സുരക്ഷിതവുമാക്കുന്നു.
ആന്റിമൈക്രോബിയല്‍ ഗുണങ്ങളും അള്‍ട്രാവയലറ്റ് സംരക്ഷണവും പായല്‍, ദുര്‍ഗന്ധം തുടങ്ങിയ പ്രശ്നങ്ങളും തടയാന്‍ സഹായിക്കുന്നു. 15 വര്‍ഷത്തെ വാറന്റിയോടുകൂടിയാണ് ട്രൂപഫ് വിപണിയില്‍ ലഭ്യമാകുന്നത്.
District News
പിലാത്തറ: വീടിന്റെ ടെറസിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയ വിമുക്തഭടൻ അബദ്ധത്തിൽ വീണുമരിച്ചു. അറത്തിൽ ഭദ്രപുരം ക്ഷേത്രത്തിന് സമീപത്തെ "മണിമന്ദിര'ത്തിൽ പി. ബാലകൃഷ്ണൻ നമ്പീശനാണ് (68) മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം.
വീടിന്റെ രണ്ടാം നിലയിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാനായി പോകുന്നതിനിടയിൽ കാൽതെന്നി ഒന്നാം നിലയിലേക്ക് വീഴുകയായിരുന്നു. കൊയിലാണ്ടി സ്വദേശിയാണ്. സംസ്കാരം പിന്നീട്.
ഭാര്യ: വി.എം. ലളിത. മക്കൾ: ബൽരാജ് (കാനഡ), ഡോ. ബിന്ധ്യ (മധുര). മരുമക്കൾ: ശ്രുതി കൃഷ്ണ (കാനഡ), ദിനേഷ് (മധുര).
Kerala
കൊച്ചി: വൈപ്പിനില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ എറണാകുളം ജല അഥോറിറ്റി ഓഫീസിന് മുന്നില്‍ റീത്ത് വച്ച് പ്രതിഷേധം. വാട്ടര്‍ ടാങ്കുമായി എത്തി അതിനുമുകളില്‍ റീത്ത് വച്ചാണ് പ്രതിഷേധിക്കുന്നത്. ഗോശ്രീ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
വേനല്‍ക്കാലത്ത് ഒരു തുള്ളി പോലും കുടിക്കാനില്ലാതെ ദുരിതത്തിലാണെന്നും വരും ദിവസങ്ങളില്‍ കുടിവെള്ളം എത്തിച്ചു നല്‍കിയില്ലെങ്കില്‍ തെരുവിലിറങ്ങി പ്രതിഷേധം ശക്തമാക്കുമെന്നും വൈപ്പിന്‍ നിവാസികള്‍ വ്യക്തമാക്കി.
പത്തു കോടിയോളം രൂപ ചെലവിട്ട് ഞാറക്കലിലും മുരുക്കുംപാടത്തും നിർമിച്ച ശുദ്ധജല ടാങ്കുകള്‍ രണ്ടു വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്തുവെങ്കിലും ഉപയോഗിക്കാതെ ഇട്ടിരിക്കുകയാണ്.
ഞാറക്കല്‍, നായരമ്പലം പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം തീര്‍ക്കാന്‍ ആറു കോടി രൂപ ചെലവഴിച്ച് പന്ത്രണ്ടു വര്‍ഷം കൊണ്ടാണ് ടാങ്ക് പണിതത്. മുരുക്കുംപാടത്ത് നാലു കോടി രൂപ മുടക്കി ആറു വര്‍ഷം കൊണ്ടാണ് ടാങ്ക് പണിതത്. എന്നാല്‍ ഈ ടാങ്കുകളില്‍ നിന്നും ജലവിതരണം ഇതുവരെ ആരംഭിച്ചിട്ടില്ല.
Kerala
മലപ്പുറം: കൊണ്ടോട്ടിയിൽ വാട്ടർ ടാങ്കിനടിയിൽ കുളിക്കുന്നതിനടയിൽ ടാങ്ക് തകർന്ന് യുവാവ് മരിച്ചു.
കൊണ്ടോട്ടി കരുവാങ്കല്ല് വട്ടപറമ്പിൽ ചോനാരി മുഹമ്മദ് ഫൈസൽ (38) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് മൂന്നോടെയാണ് അപകടമുണ്ടായത്. ഓടിട്ട വീടായതിനാൽ കമ്പികള്‍ കൊണ്ടുള്ള സ്റ്റാന്റിന് മുകളിലാണ് വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിരുന്നത്. പുറത്തുള്ള ഈ വാട്ടര്‍ ടാങ്കിന്റെ അടിയിൽ ടാപ്പ് തുറന്ന് കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
സ്റ്റാന്റിന്റെ കമ്പി ദ്രവിച്ച് പോയതിനെതുടര്‍ന്നാണ് ടാങ്ക് മറിഞ്ഞ് വീണത്. യുവാവിന്റെ ദേഹത്തേക്കാണ് മറിഞ്ഞ് വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Kerala
വാൽപ്പാറ: വാട്ടർ ടാങ്കിൽ വീണ കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി. വില്ലോളി എസ്റ്റേറ്റിലെ ജീവനക്കാർക്കു കുടിവെള്ളം സംഭരിക്കുന്ന 12 അടി താഴ്ചയുള്ള ടാങ്കിലാണ് ആനക്കുട്ടി വീണത്. ഇന്നലെ രാവിലെ ആറിനാണു സംഭവം.
കാട്ടാനക്കൂട്ടത്തോടൊപ്പം പോകുമ്പോൾ ആനക്കുട്ടി ടാങ്കിലേക്കു വീഴുകയായിരുന്നു. ഇതോടെ അമ്മയാന ടാങ്കിനരികിൽത്തന്നെ നിലയുറപ്പിച്ചു. കുട്ടിയാന തനിയെ കയറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
വിവരമറിഞ്ഞെത്തിയ തമിഴ്നാട് വനം വകുപ്പ് അധികൃതർ മണ്ണിമാന്തിയന്ത്രം ഉൾപ്പെടെ ഉപയോഗിച്ച് ആറുമണിക്കൂറോളം പണിപ്പെട്ടാണു കുട്ടിയാനയെ കരയ്ക്കുകയറ്റിയത്.
National
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ വാട്ടർ ടാങ്ക് തകർന്നുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു.
നാഗ്പുരിലെ ബുട്ടിബോറിയിലുള്ള സോളാർ പാനൽ നിർമാണശാലയിലാണ് അപകടമുണ്ടായത്. അവാഡ കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. തൊഴിലാളികൾ വാട്ടർ ടാങ്കിന്റെ സമീപം ജോലിയിൽ ഏർപ്പെട്ടിരുന്ന സമയത്താണ് ടാങ്ക് തകർന്നത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. മൂന്ന് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
ബംഗളൂരു: കർണാടകയിലെ ഹാസനിൽ മലയാളി ബാലൻ ടാങ്കിലെ വെള്ളത്തിൽ വീണു മരിച്ചു. കാസർഗോഡ് ചിറ്റാരിക്കാൽ സ്വദേശികളായ കാനാട്ട് രാജീവ്-ഒഫീലിയ ദമ്പതികളുടെ മകൻ ഐഡൻ സ്റ്റീവ് (മൂന്ന്) ആണ് മരിച്ചത്.
രാജീവ് ഹാസനിലെ സ്വകാര്യ സ്കൂളിൽ മുഖ്യാധ്യാപകനായി ജോലിചെയ്തുവരികയാണ്. ഇവർ താമസിക്കുന്ന ഫ്ളാറ്റിലെ ജലസംഭരണിയിലാണ് കുട്ടി വീണത്. ഉടൻതന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ഇന്ന് വൈകിട്ടോടെ നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട്. സഹോദരൻ: ഓസ്റ്റിൻ.
Kerala
കൊച്ചി: എറണാകുളം തമ്മനത്ത് കുടിവെള്ള ടാങ്ക് തകർന്നു. ജല അതോറിറ്റിയുടെ ഫീഡർ ടാങ്കിന്റെ ഭിത്തിയാണ് തകർന്നത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് മേഖലയാകെ വെള്ളക്കെട്ടിലായി. വീടുകളിൽ ഉൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്.
ഒരു കോടി 38 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് ആണ് തകർന്നത്. മഴ പെയ്ത് വെള്ളം കയറി എന്നാണ് ആദ്യം പ്രദേശ വാസികൾ പറഞ്ഞത്. എന്നാല്‍ പിന്നീടാണ് ടാങ്ക് തകര്‍ന്നതാണ് എന്ന മനസിലായത്.
വെള്ളം കയറിയതോടെ പ്രദേശത്തെ ചെറിയ റോഡുകളിലുൾപ്പെടെ വെള്ളം കയറിയതോടെ പ്രദേശവാസികൾ ബുദ്ധിമുട്ടിയായിട്ടുണ്ട്. ഉമ തോമസ് എംഎൽഎ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
National
ഹൈദരാബാദ്: തെലുങ്കാനയിൽ ചൊവ്വാഴ്ച മുതൽ കാണാതായ ഏഴു വയസുകാരിയുടെ മൃതദേഹം വാട്ടർ ടാങ്കിനുള്ളിൽ നിന്നും കണ്ടെത്തി. ഹൈദരാബാദിലാണ് സംഭവം.
ഹുമൈനി സുമയ്യ ആണ് മരിച്ചത്. കുട്ടിയുടെ കൈകൾ പിന്നിൽ കെട്ടിയിട്ട നിലയിലാണ്. മാതാപിതാക്കളായ മുഹമ്മദ് അസീം, ഷബാന ബീഗം എന്നിവരോടൊപ്പം മുത്തശിയെ കാണാൻ കുടുംബ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം.
ചൊവ്വാഴ്ച വൈകുന്നേരം മുതൽ സുമയ്യയെ കാണാനില്ലായിരുന്നു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. രണ്ട് ദിവസങ്ങളായി തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
പിന്നീട് വീടിന്റെ മേൽക്കൂരയിലെ വാട്ടർ ടാങ്കിനുള്ളിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കൈകൾ പിന്നിൽ കെട്ടിയിട്ടതും ടാങ്കിനുള്ളിൽ കുട്ടിക്ക് സ്വയം പ്രവേശിക്കാൻ സാധിക്കില്ലെന്ന സാഹചര്യവും സംഭവം കൊലപാതകമാണെന്നാണ് സൂചിപ്പിക്കുന്നത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Kerala
കോഴിക്കോട്: എരഞ്ഞിപ്പറമ്പിൽ കുടിവെള്ള പദ്ധതിയുടെ കൂറ്റൻ ജലസംഭരണി തകര്‍ന്ന് അപകടം. ജലസംഭരണിയുടെ ഒരു വശത്തെ കോണ്‍ക്രീറ്റ് ഭിത്തിയാണ് തകർന്നത്. ഇതോടെ, വെള്ളം രണ്ട് വീടുകളിലേക്ക് കുതിച്ചെത്തി.
പുലര്‍ച്ചെ 12.55ഓടെയാണ് സംഭവം. വലിയ ശബ്ദം കേട്ട് പുറത്തേക്ക് നോക്കിയപ്പോഴാണ് വെള്ളം കുതിച്ചൊഴുകുന്നത് കണ്ടതെന്ന് വീട്ടുടമ പറഞ്ഞു. വീട്ടുമുറ്റത്തെ മണ്‍തിട്ടയടക്കം തകര്‍ത്താണ് വെള്ളം ഇരച്ചെത്തിയത്. വീടുകൾക്കു മുന്നിൽ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കടക്കം കേടുപാട് സംഭവിച്ചു.
30 വര്‍ഷം മുമ്പ് നിര്‍മിച്ച ജലസംഭരണി 50,000 ലിറ്റര്‍ സംഭരണ ശേഷിയുള്ളതായിരുന്നു. ടാങ്കിന്റെ ഒരു വശത്തെ കോണ്‍ക്രീറ്റ് പാളി പൂര്‍ണമായും തകര്‍ന്ന് വീണ നിലയിലാണ്. പ്രദേശത്തെ 120 കുടുംബങ്ങള്‍ ആശ്രയിക്കുന്ന ജലസംഭരണിയാണിത്.